2010, നവം 17

തെരഞ്ഞെടുപ്പ്: ജമാഅത്തിന് കാലിടറിയ കാരണങ്ങള്‍

ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്മത്സരിച്ച ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രപ്രസ്ഥാനത്തിന് കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്തത്ഇപ്രകാരം: ``നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്തങ്ങള്ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്നിന്നിരുന്ന ജമാഅത്ത്വെറും കുഴിയാനയാണെന്ന്തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്ജില്ലയില്ഒരു സ്ഥലത്ത്തങ്ങള്രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്മാത്രമേ ഇക്കുറി ഇവര്ക്ക്കഴിഞ്ഞുള്ളൂ.
ജമാഅത്തിന്സ്വാധീനമുണ്ടെന്ന്പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്പലയിത്തും നവാഗതപാര്ട്ടിക്ക്ലഭിച്ച വോട്ടുകള് വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)
 

21,612 വാര്ഡുകളില്‍ 2000ത്തോളം വാര്ഡുകളിലാണ് ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്പാര്ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്ഒരു പത്ത്വാര്ഡിലെങ്കിലും ജയിച്ചുകയറാന് മതരാഷ്ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്ഡില് ജമാഅത്തിന്റെ സ്ഥാനാര്ഥിക്ക്കിട്ടിയത്വെറും 3 വോട്ട്‌! കണ്ണൂര്ആയിക്കര വാര്ഡില്ഇരട്ടിവോട്ട്കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്ട്രീയത്തില്നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന് തേന്മാവും രാജ്യനിവാസികള്ക്ക്തണല്മരവുമായി നിലകൊണ്ടുവെന്ന്സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്എന്തുകൊണ്ടാണ്ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്മുമ്പായി തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പ്പുറത്തിറങ്ങിയ പാര്ട്ടി മുഖപത്രത്തില് ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്സ്വയം പാടിപ്പറയുന്ന വരികള്വായിക്കുക:
 
``ബഷീര്കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്മണ്ണിലെ തണല്മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്ഇന്ന്ജമാഅത്തെ ഇസ്ലാമി. അനാഥന്രക്ഷിതാവായി, അഗതിക്ക്അത്താണിയായി, വിശക്കുന്നവന്ഭക്ഷണമായി, ദാഹിക്കുന്നവന്കുടിനീരായി, തലചായ്ക്കാന്ഇടമില്ലാത്തവന്കിടപ്പാടമായി, കടംകയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്ക്ക്താങ്ങായി, ലഹരിക്കടിപ്പെട്ട്തിരിച്ചറിവ്നഷ്ടപ്പെട്ടവര്ക്ക്പുതുവെളിച്ചമായി, ഇരകള്ക്ക്രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്വര്ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്തൊട്ടറിഞ്ഞ്രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി കര്മനിരതമാണ്'' 
(പ്രബോധനം -2010 ഒക്ടോബര്‍ 23, പേജ് 15)
 
വിധം തേന്മാവും തണല്മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്കി ജനങ്ങള്ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്തന്നെയാണ്ചോദ്യത്തിന്ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ് കുറിപ്പില് സൂചിപ്പിക്കുന്നത്.
 
ഒന്ന്‌, ജമാഅത്തിന്ഒരു എം പിയോ, എം എല്എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്മെമ്പര്പോലുമോ ഇല്ലാതെ പോയത്അത്ഇഖാമതുദ്ദീന് എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്എന്ന്അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ് ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്ശിക്കുന്ന പുസ്തകം ഇപ്പോഴും അവര് പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്നിങ്ങള്ക്ക് വോട്ട്തന്ന്ജയിപ്പിച്ചാല്ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്, ഇസ്ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്മാത്രമേ ജമാഅത്ത്തെരഞ്ഞെടുപ്പില്പങ്കെടുക്കുകയുള്ളൂ എന്ന് 1952ല്ജമാഅത്ത്മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത് തന്നെയാണ്തങ്ങളുടെ ആദര്ശമെന്ന്‌ 2009ല്വരെ അവര്പ്രബോധനത്തില് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്നിങ്ങളെ വോട്ടുനല്കി ജയിപ്പിച്ചാല് ജയിക്കുന്ന വാര്ഡിലും പഞ്ചായത്തിലും ഇസ്ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്ത്സ്ഥാനാര്ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്നിര്ബന്ധിച്ചേല്പിച്ചാല്പോലും ജമാഅത്തതിന്തയ്യാറല്ല എന്ന്ജമാഅത്തുകാര്പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്വോട്ടു തന്ന്ജയിപ്പിച്ചാല്പഞ്ചായത്തില്ഏത്വ്യവസ്ഥയാണ്നിങ്ങള്നടപ്പാക്കുക എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ജമാഅത്ത്സ്ഥാനാര്ഥികള്ക്ക്കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില് ഒരു ജമാഅത്തുകാരന്കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്മാണ സഭയില് അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്കീഴില്ന്യായാധിപസ്ഥാനത്ത്നിയമിക്കപ്പെടാനോ പാടില്ല എന്ന്ജമാഅത്ത്ഭരണഘടനയില്വ്യക്തമായുണ്ട്‌. മേല്പറഞ്ഞ സ്ഥാനങ്ങളില് ജമാഅത്തുകാരല്ലാത്ത മുസ്ലിംകള്എത്തിപ്പെട്ടാല്അവരുടെ വിധിയെന്ത്‌? അവര് കുറ്റക്കാരാണോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്വോട്ട്ചോദിച്ചുവന്ന ജമാഅത്തുകാര്ക്ക്മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്സ്ഥാപിക്കാനും നിലനിര്ത്താനും ഉദ്ദേശിച്ച്തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നതും സ്ഥാനാര്ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്പര്യങ്ങള്ക്ക്വിരുദ്ധവുമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു എന്ന് ജമാഅത്തിന്റെ അസിസ്റ്റന്റ്അമീര്ശൈഖ്മുഹമ്മദ്കാരക്കുന്ന് തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്വോട്ടര്മാര്ചോദിച്ചു: ഇന്ത്യാഗവണ്മെന്റ് അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ചോദ്യത്തിന് ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്നിന്നില്ല.

ആറ്, ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്ക്ക്പകരം ഇസ്ലാമിന്റെ സംസ്ഥാനപമാണ്എന്ന്രഖപ്പെടുത്തിയ പുസ്തകം ജമാഅത്തുകാര്ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്ക്ക് തങ്ങള്പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്രവാദ സങ്കല്പത്തോട്ആത്മാര്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്ഒരു വോട്ട്‌' എന്ന്പറയുന്നതിനു പകരം `ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്ഒരു വോട്ട്‌' എന്ന്പറഞ്ഞല്ലേ വോട്ടര്മാരെ സമീപിക്കേണ്ടത്എന്ന്ബുദ്ധിയും വിവേകവുമുള്ള വോട്ടര്മാര്ചിന്തിക്കുകയും ചോദിക്കുകയും ചെയ്തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്എല്ലാം നിഷ്പ്രയാസം സാധിക്കുമെന്നും അതിനാല്ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള് വോട്ട്ചോദിക്കുന്നത്ഏത്ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്വോട്ടുചോദിച്ചു വന്ന ജമാഅത്ത്സ്ഥാനാര്ഥിക്കും പ്രവര്ത്തകര്ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്കേരള അസംബ്ലിയിലേക്ക്നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്ബഹിഷ്കരിക്കാന്ജമാഅത്ത്ആഹ്വാനം ചെയ് വരികള്ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്ക്കേണ്ടതാണ്‌. ഇന്ന്തെരഞ്ഞെടുപ്പില്മത്സരിക്കുന്ന യാതൊരു സ്ഥാനാര്ഥിക്കും അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാ ജമാഅത്തെ ഇസ്ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15)
അന്ന്വോട്ട്ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന് വോട്ട്ചോദിച്ച്വീട്ടില്വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്മാരുടെ ചോദ്യത്തെ ജമാഅത്ത്സ്ഥാനാര്ഥികളും ജമാഅത്ത്പ്രവര്ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്ഥികളുടെ പാര്ട്ടികള് തമ്മിലും പ്രസ്ഥാനങ്ങള്തമ്മിലും സിദ്ധാന്തങ്ങള്തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്ലാമികങ്ങളാണെന്ന തത്വത്തില്അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്അനിസ്ലാമികങ്ങളായ രാഷ്ട്രീയപ്പാര്ട്ടികള്എന്ന്മുതലാണ്ഇസ്ലാമികങ്ങളായത്എന്നും എന്തുകൊണ്ടാണ്അവയുടെ അനിസ്ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്മാര്കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്ഇരുത്താനും പക്വത നേടിയവരും രാഷ്ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന് കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്ങ്ങളില്ജനകീയ പോരാട്ടങ്ങള്ക്ക്ചുക്കാന്പിടിച്ചുവെന്ന്അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്പൊളിഞ്ഞത് എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്ചേര്ത്ത് വായിക്കുക.


ഇങ്ങനെ ജമാഅത്ത്മതരാഷ്ട്ര പ്രസ്ഥാനത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബല്‍ബ് എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില് മുകളില്സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. കാരണങ്ങള് വിശകലനം ചെയ്ത്പരിഹരിച്ച്ജമാഅത്ത്പാര്ടി സുതാര്യവും അവസരവാദരഹിതവും ആദര്ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്ഗം സ്വീകരിക്കുമെന്ന്നമുക്ക് പ്രതീക്ഷിക്കാം.



ലേഖനം എഴുതിയത് :

ശംസുദ്ദീന്‍ പാലക്കോട്‌

5 അഭിപ്രായങ്ങള്‍:

Noushad Vadakkel പറഞ്ഞു...

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു എന്ന്‌ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്‌ വോട്ടര്‍മാര്‍ ചോദിച്ചു: ഇന്ത്യാഗവണ്‍മെന്റ്‌ അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ഈ ചോദ്യത്തിന്‌ ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്‍ നിന്നില്ല.

Noushad Vadakkel പറഞ്ഞു...

``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (അതേപുസ്‌തകം, പേജ്‌ 29)

Noushad Vadakkel പറഞ്ഞു...

കൂടുതലായി ഇവിടെയും വായിക്കാം

CKLatheef പറഞ്ഞു...

കാലിടറി എന്ന തലക്കെട്ട് തന്നെ കേരള കൗമുദി പത്രം നല്‍കിയ കളവ് വെള്ളം തൊടാതെ വിഴുങ്ങി ചര്‍ദ്ദിച്ചതാണ്. ഇക്കാര്യങ്ങളിലൊക്കെ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന ആ പ്രസ്ഥാനത്തിന് സ്വീകാര്യം സത്യമല്ല; സാമുദായിക താല്‍പര്യമുള്ള ചില പത്രങ്ങള്‍ അസത്യം ചേര്‍ത്ത് വിളമ്പുന്ന വാര്‍ത്തകളാണ്. എന്തിന്റെ പേരിലായാലും ഒരു മുസ്ലിം സംഘടനയും അതിന്റെ പത്രവും ഇത്രയും അധഃപതിക്കാന്‍ പാടില്ല.

കൂടുതലായി ഇവിടെ വായിക്കാം.

Noushad Vadakkel പറഞ്ഞു...

@CKLatheef>>>കാലിടറി എന്ന തലക്കെട്ട് തന്നെ കേരള കൗമുദി പത്രം നല്‍കിയ കളവ് വെള്ളം തൊടാതെ വിഴുങ്ങി ചര്‍ദ്ദിച്ചതാണ്.<<<<

കാലിടരുകയല്ല ചെയ്തത് ,പൊതു ജനം കാലില്‍ പിടിച്ചു തൂക്കി എറിഞ്ഞു എന്ന് തിരുത്തി വായിച്ചോളൂ ...അതാണുചിതം ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ